കരുനാഗപ്പള്ളി : ഇതിഹാസ കവിയും പരിസ്ഥിതി പ്രവർത്തകയുമായ പത്മശ്രീ സുഗതകുമാരി അമ്മയുടെ അഗാധമായ പാരമ്പര്യത്തെ പ്രകീർത്തിച്ചുകൊണ്ട് വള്ളിക്കാവ് അമൃതപുരി കാമ്പസിലെ അമൃത വിശ്വവിദ്യാപീഠത്തിൽ സുഗത നവതിയുടെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, പാർലമെന്ററി കാര്യ മന്ത്രിയും പട്ടികജാതി ദേശീയ കമ്മീഷൻ മുൻ ചെയർമാനുമായ ഡോ. എൽ മുരുഗൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന സംഘടനയായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന പരിപാടിയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അമൃത സി ഐ ആർ വിഭാഗം തലവൻ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, സ്കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡി എസ് ശിവാനന്ദൻ, പ്രൊഫ. നാരായണൻ നായർ, സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി എന്നിവർ പങ്കെടുത്തു. സാഹിത്യകാരിയും പ്രകൃതി സ്നേഹിയുമായ സുഗതകുമാരിയുടെ 90 മത് ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമൃതപുരി ക്യാമ്പസിലെ അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.
പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷിക ദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതി സംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ജനുവരി 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും
ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുള പള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.
സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11 ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടു മുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (Heritage Walk) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തിരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയും സ്ഥലങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി. ശശിഭൂഷണ്‍ ഉല്‍ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് അധ്യക്ഷത വഹിക്കും.
കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി. പിള്ളയുടെ നേതൃത്വത്തില്‍ അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ സ്‌ക്കൂളുകളില്‍ വിജയകരമായി നടന്നു വരുന്ന വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനം പദ്ധതി യുടെ ഭാഗമായി 20 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.